ഒട്ടും പ്രതീക്ഷിച്ചതല്ല എനിക്ക് ഒരു ജോലി കിട്ടുമെന്ന് ... ഒരിക്കല്‍ പോലും വീട്ടുകാരെ വിഷമിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല പഠിക്കുന്നകാലത്തെ ഞാന്‍ അങ്ങനെ ആണ് .. സപ്ലികളുടെ എണ്ണം കൂടിയപ്പോഴും ഞാന്‍ ഉള്ളില്‍ ഒതുക്കി പുറത്തു ചിരിയോടെ നടന്നു .. കോളേജ് പ്രണയങ്ങള്‍ എന്നെ സ്പര്‍ശിച്ചിരുന്നില്ല ... പ്രണയിക്കാന്‍ ഒരു നല്ല മനസ് വേണം അല്പം സൗന്ദര്യം വേണം ... മനസ്സില്‍ , കൂടി വരുന്ന സപ്ളികളും വീട്ടില്‍ വരുന്ന ബാങ്കിന്‍റെ പലിശ പേപ്പര്‍കളും എങ്ങനെ ആണ് ഒരു പ്രണയം ഉണ്ടാക്കുക ....
ഒടുവില്‍ ഞാന്‍ ഡിഗ്രി മുഴുവിച്ചു .. എല്ലാരേയും പോലല്ല ഒരു സെമസ്റ്റര്‍ നീണ്ടു ... പിന്നീട് ഞാനും ജോലി തെണ്ടാന്‍ ഇറങ്ങി ... സ്വന്തമായി ഒരു ഫീല്‍ഡ്നെ പറ്റിയും കൃത്യമായി അറിവില്ലാത്ത എനിക്ക് എന്ത് ജോലി കിട്ടാന്‍ ...? സുഹൃത്തുക്കള്‍ പലരും കോഴ്സുകള്‍ ചെയ്യാന്‍ പോയി . എനിക്ക് പോകണമെങ്കില്‍ ബാങ്ക് കനിയണം .ആ വാതില്‍ക്കല്‍ എത്തിയാല്‍ എനിക്ക് ഭയമാണ് .എടുത്തപ്പോള്‍ കാണിച്ച സ്നേഹം ഒന്നും ഇപ്പോള്‍ ഇല്ല ...അവരെ കുറ്റം പറയാനും പറ്റില്ല. പാവങ്ങള്‍ അവരുടെ സ്ഥാനത്ത് ഞാന്‍ ആണെങ്ങിലും ഇങ്ങനെ ഒക്കേ ചെയ്യു....
ശമ്പളം ഇല്ലാതെ ഒരു കമ്പനിയില്‍ ജോലി കിട്ടി . ഒരു വര്‍ഷം വളരെ കഷ്ട്ടപ്പെട്ടു .. കഷ്ട്ടപ്പാട് ഞാന്‍
അനുഭവിച്ചത് ശാരീരികമായിട്ടായിരുന്നില്ല മാനസികമായിട്ടായിരുന്നു .. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍
സുഹൃത്തുക്കള്‍ ഒരു ചായ വാങ്ങി കൊടുക്കണമെങ്കില്‍ എനിക്ക് പണം വീട്ടില്‍ നിന്നും വാങ്ങണം . അത് ഒരു വലിയ സംഭവം ഒന്നും അല്ലെങ്കിലും എന്നെ അത് വളരെ വിഷമിപ്പിച്ചിരുന്നു .. സുഹൃത്തുക്കള്‍ നല്ല ശംബളം ഉള്ളവര്‍ കൂടി ആകുമ്പോള്‍ ഞാന്‍ പലപ്പോഴും ചിരിക്കാന്‍ വളരെ പ്രയാസപ്പെട്ടു ..
ട്രെയിനില്‍ കടല വിറ്റിരുന്ന പയ്യന്‍ മുത്തു തമിഴന്‍ ആയിരുന്നു .. അവനോടു സംസാരിച്ചപ്പോള്‍ ഞാന്‍ എന്നെ
ക്കുറിച്ച് ഓര്‍ത്തു പുച്ഛിച്ചു ... ഒരു കവര്‍ കടല അവന്‍ വില്‍ക്കുന്നത് രണ്ടു രൂപക്ക് ... ഒരു നാള്‍ അഞ്ഞൂറ്
കവര്‍ അവനും അവന്‍റെ അച്ഛനും വില്‍ക്കും മാസം മുപ്പതിനായിരം രുപ വെറും മൂന്നു മനിക്ക്‌ൂര്‍
ജോലി കൊണ്ടു നേടും ... ഒരു അവസരത്തില്‍ അങ്ങനെ ചെയ്താലോ എന്നുപോലും ആലോചിച്ച്ചടാണ് ... അഭിമാനം സമ്മതിച്ചില്ല ....
ഒരു വര്ഷം കൊണ്ടു ഞാന്‍ സോഫ്റ്റ്വയറില്‍ ഒരു പണി പഠിച്ചെടുത്തു .... അവിടത്തെ മഹാനായ മനുഷ്യന്‍ തന്ന ശമ്പളമില്ലാത്ത ജോലി ഞാന്‍ ഉള്‍പ്പടെ മൂന്നുപേര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു ... പണത്തിനെക്കാള്‍ വലുത് മനസമാധാനം ആണല്ലോ .. ഇറങ്ങുമ്പോള്‍ കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന എസ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അയാളുടെ നല്ല സ്വഭാവം കൊണ്ട് തടഞ്ഞു വച്ചു ....
ഒരു വാശിയുടെ പുറത്തു ഇറങ്ങിത്തിരിച്ചത്താണ് ഞാന്‍ ... അല്ലെങ്കിലും എനിക്ക് ശകുനപ്പിറപ്പായി കൂടെ ഉള്ളതാണ് ഈ എടുത്തുചാട്ടം ... ശമ്പളം ഇല്ലയിരുന്നെകിലും നാട്ടില്‍ ആള്‍ക്കാരുടെ മുന്നില്‍ ഒരു ജോലിക്കാരനായിരുന്നു ഞാന്‍ ..നാട്ടുകാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ വീണ്ടും ദിവസവും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും .. രാവിലെ മുതല്‍ വൈകുന്നേരം വരെ ഗാന്ധി പാര്‍ക്കിലും റൈല്‍വെസ്റ്റേഷനിലും ആയി കറങ്ങി നടന്നു ..
നേരം ഇരുട്ടി തുടങ്ങുംമ്ബോള്‍ വീട്ടില്‍ എത്തിയിരുന്ന എനിക്ക് ജോലി പോയ കാര്യം പറയാന്‍ മടി ആയിരുന്നു ...ഒടുവില്‍ ഞാന്‍ അമ്മയോട് പറഞ്ഞു ....
വീണ്ടും പഠിത്തം ....ഒരു കമ്പ്യൂട്ടര്‍ സെന്‍റെര്‍ കിട്ടി .. എഡിറ്റിംഗ് പഠിച്ചു തുടങ്ങി ഫീ അടയ്ക്കാന്‍ പണം വീട്ടില്‍ ചോദിക്കണം. ഒടുവില്‍ ഫീ അടയ്ക്കാന്‍ മാനേജ്മെന്റിന്റെ കയ്യില്‍ നിന്നും നീട്ടി ഒരു ഡേറ്റ് ഞാന്‍ വാങ്ങി.അവിടുത്തെ ഒരു സര്‍ എന്റെ അവസ്ഥ കണ്ട് ടെക്നോപാര്‍ക്കില്‍ ഒരു കമ്പനി യിലേക്ക് റെഫര്‍ ചെയ്തു.
അവിടെ ഓണ്‍ലൈന്‍ ടെസ്റ്റ് ഉണ്ടായിരുന്നു.. ആദ്യമായി ഒരു ടെസ്റ്റ്.. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു പരീക്ഷണം ....ഒരു കുടുംബം മുഴുവന്‍ ആ ടെസ്റ്റില്‍ പങ്കുചേര്‍ന്നു. നാല്‍പ്പത്തി അഞ്ചു നിമിഷങ്ങള്‍ എന്റെ ജീവിതം മാറ്റി എഴുതി..
രണ്ടു ആഴ്ച കഴിഞ്ഞു ഇന്റര്‍വ്യൂ നടന്നപ്പോള്‍ ഞാന്‍ സംസാരിച്ചത് മനസ്സില്‍ തട്ടിയിട്ടയിരുന്നു . അത് കൊണ്ടാകണം എനിക്ക് ആ ജോലി കിട്ടിയത്. ശത്രുക്കള്‍ പോലും എനിക്ക് വേണ്ടി ഒരു നിമിഷമെന്കിലും പ്രാര്‍ത്ഥിച്ചു കാണും ..അതല്ലാതെ വരാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല ...ടെസ്റ്റ്നു ചെയ്യാന്‍ തന്ന ടൂള്‍ ഞാന്‍ കാണുന്നത് തന്നെ ആദ്യമായിട്ടാണ് .... ശരിക്കും ഞെട്ടിപ്പോയി ഒരു മള്‍ട്ടി നാഷണല്‍ കമ്പനി കണ്ടപ്പോള്‍.ഒടുവില്‍ അബദ്ധം പറ്റിയതോ പേരു മാറി പ്പോയതോ ജോലി എനിക്ക് തന്നെ കിട്ടി...
ജീവിതം മാറിത്തുടങ്ങുകയാണ്...
ടെക്നോപാര്‍ക്കിലെ ജീവിതം അല്‍പ്പം ചിലവേറിയതാണ്... നന്നായി ഒന്നു കഴിക്കണമെങ്കില്‍ മിനിമം ഒരു എഴുപതു രൂപ കൈയില്‍ വേണം.. എന്നെ സംബന്ധിച്ചടത്തോളം "പട പേടിച്ചു പണ്ടളത്തു പോയ" അവസ്ഥ ആയി.
വീട്ടിലെ യാത്രച്ചിലവും ബാങ്ക് ലോണ്‍ ഉം പോരാത്തതിനു ജോലി കിട്ടിയ പേരില്‍ ഒരു ബൈക്ക് കൂടെ എടുത്തു(കാര്‍ഷിക ലോണ്‍).അതിന്റെ ചിലവ് വേറെ. ഒടുവില്‍ ഞാന്‍ യാത്ര ട്രെയ്നില്‍ ആക്കി...
ഒരു വിധത്തില്‍ തള്ളി ഉന്തി പോകുമ്പോഴാണ് വീണ്ടും പ്രണയം ഒരു ഓട്ടോയില്‍ വന്നിറങ്ങിയത് .... അത് ഒരു വില്ലനെ പ്പോലെ എന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു പ്രണയ വിരോധി എന്ന് കരുതും... ആ ഓട്ടോയില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ സത്യത്തില്‍ ഞാന്‍ പ്രണയിച്ചു തുടങ്ങി.ഒരു വണ്‍വേ ട്രാഫിക്ക് ആണ് കേട്ടോ...
പ്രണയം പ്രകടിപ്പിക്കാന്‍ അറിയാതെ ഒരുപാടു നാള്‍ ഞാന്‍ കറങ്ങി.. ഒടുവില്‍ ഞാന്‍ അവള്‍ക്ക് മുന്നില്‍ ഒരു വില ഉണ്ടടാക്കാന്‍ ഓരോ വഴിയും ആലോചിച്ചു തുടങ്ങി..അതിന്റെ ആദ്യഭാഗം എന്നത് അവള്‍ ദിവസേന വരുന്ന സ്ഥലങ്ങള്‍ കണ്ടുപിടിക്കുക എന്നതായിരുന്നു.. ജോലി ത്തിരക്കിനു ഇടയിലും ഞാന്‍ സമയം ഉണ്ടാക്കി അത് കണ്ടുപിടിച്ചു.പിന്നെ ആ സ്ഥലങ്ങളില്‍ പോയി അവള്‍ കാണ്കെ നില്‍ക്കുക ഒരു പതിവാക്കി... അവളുടെ ഇടക്കുള്ള നോട്ടം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു... എന്നാലും സാരമില്ല എന്ന് കരുതി ഞാന്‍ മുന്നോട്ടു പോയി ... കമ്പനി ഒന്നയിരുന്നെന്കില്‍ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചതാണ് .. അതിന് ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ ... എന്‍റെ ടീം ലീഡര്‍ ഒരു സംശയാലു ആയതിനാല്‍ അയാള്‍ക്ക് മുന്നില്‍ നല്ല പിള്ള ചമയാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു.അതിന്‍റെ ഭാഗങ്ങള്‍ പറയണമല്ലോ .."പ്രധാനമായും ആ മനുഷ്യനെ കാണുമ്പോള്‍ ബഹുമാനത്തോടെ ചിരിക്കുക, അയാള്‍ വരുമ്പോള്‍ ഭയങ്കരമായി വര്ക്ക് ചെയ്യുക..,അയല്‍ക്കുമുന്നില്‍ ജിമെയില്‍ ,ഓര്‍ക്കുട്ട് ,ചാറ്റ് ,ഇവയെ വെറുക്കുന്നതായി പ്രഖ്യാപിക്കുക തുടങ്ങി കുറെ ഉണ്ട്".. ഇങ്ങനെ ചെയ്തതിനാല്‍ എനിക്ക് വലിയ പ്രശ്നങ്ങള്‍ ഓഫീസില്‍ ഇല്ലായിരുന്നു..
നമുക്ക് വിഷയത്തിലേക്ക് വരാം ...
അവളെ നോക്കി നടന്ന ഞാന്‍ ഒരു ക്യൂവിലെ അവസാന വ്യക്തി ആണെന്ന് വളരെ വൈകി ആണ് മനസ്സിലാക്കിയത്.. അതറിഞ്ഞതു മുതല്‍ ഞാന്‍ കുറെക്കൂടെ ശ്രദ്ധിക്കാന്‍ തുടങ്ങി..എവിടെ അവിടെ നിന്നും ഒരു പ്രതികരണവും ഇല്ല.. ഞാന്‍ ആണേല്‍ എല്ലാരോടും എന്‍റെ പ്രണയത്തെപ്പറ്റി പറഞ്ഞു നടക്കുകയും ചെയ്തു..ദിവസം കുറെ ആയപ്പോള്‍ കുട്ടുകാര്‍ കേട്ടു തുടങ്ങി "എന്തായി വല്ലതും നടക്ക്വോ ?" ഞാന്‍ ആകെ വിയര്‍ത്തുപോയി .. പിന്നെ ആ പ്രണയം എനിക്ക് ഒരു അഭിമാന പ്രശ്നം ആയിത്തുടങ്ങി.. എങ്ങനെയെങ്കിലും അവളോട് വിവരം പറയണം.അതിന് ഞാന്‍ എന്‍റെ ഒരു സുഹൃത്തിന്റെ സഹായം തേടി..ആ മഹാന്‍ പല വഴികളും പറഞ്ഞു തന്നു..അതും പയറ്റി. പരാജയം എന്‍റെ കൂടെ നിഴലു പോലെ ഉണ്ടായിരുന്നു..
ഒടുവില്‍ മഹാന്‍ എന്നോട് സത്യം പറഞ്ഞു ... എനിക്ക് സൌന്ദര്യം പോര. ഞാന്‍ തളര്‍ന്നില്ല .. ശമ്പളത്തിന്റെ നാലില്‍ ഒരു ഭാഗം ഞാന്‍ മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ചിലവഴിച്ചു.. അവര്‍ മുന്നോട്ടു വച്ചതു ഒരു കാര്യം മാത്രം ബൈക്ക് ഓടിക്കരുത് പൊടി അടിക്കരുത്.ഞാന്‍ യാത്ര ബസ്സില്‍ മാത്രമാക്കി . ഹോ പ്രണയിക്കും മുന്‍പ് ഇങ്ങനെ ഇനി പ്രണയിച്ചാലോ ..? ഞാന്‍ തളര്‍ന്നില്ല പൂര്‍വാധികം ശക്തിയോടെ അവളുടെ പിന്നാലെ ഒരു ഒഴിയാബാധ പോലെ കൂടി.ഒടുവില്‍ അവള്‍ ഫ്രണ്ട് ആകാം എന്ന് സമ്മതിച്ചു . അതില്‍ പിടിച്ചു കയറാന്‍ മഹാന്‍ എന്നോട് പറഞ്ഞു.
മഹാന്‍ പറഞ്ഞതു പോലെ ഞാന്‍ ആ വള്ളിയില്‍ പിടിച്ചു കയറാന്‍ തീരുമാനിച്ചു.ഇതിനിടയില്‍ ഫോണ്‍ വിളിക്കായി കുറെ പണം എയര്‍ടെല്‍ കമ്പനി കൊണ്ടു പോയി ..ആയിടക്ക് നഗരത്തെ നടുക്കിക്കൊണ്ട് ഒരു സംഭവം ഉണ്ടായി. അമേരിക്കന്‍ ആഗോള വിപണി തകര്‍ന്നടിഞ്ഞു .. കമ്പനികളില്‍ നിന്നും പലരെയും പറഞ്ഞു വിട്ടുതുടങ്ങി. എന്‍റെ കമ്പനിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടായില്ല.. ഞാന്‍ ആശ്വസിച്ചു.അവളോടുള്ള പ്രണയം എണനെ അവതരിപ്പിക്കും എന്ന് ഞാന്‍ ആലോചിചിരുന്നപ്പോഴാണ് ഒരു ട്രീറ്റ് ഉള്ള വിവരം അവള്‍ പറഞ്ഞത്.
കാര്യം തിരക്കിയപ്പോള്‍ അവളുടെ കമ്പനിയില്‍ അവള്‍ ടീം ലീഡര്‍ ആയി അവരോധിക്കപ്പെട്ടു.ഞാനും സന്തോഷിച്ചു.
ഒരു വെള്ളി ആഴ്ച ദിവസം ആയിരുന്നു ട്രീറ്റ്. രാവിലെ നേരത്തെ ഉണര്‍ന്ന ഞാന്‍ വ്യായാമം ചെയ്തു ശരീരം നന്നായിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി . അമ്മയോടു യാത്ര പറയുമ്പോള്‍ "എന്താടാ ഇത്ര സന്തോഷം എന്ന് അമ്മ ചോദിച്ചു " ഇരിക്കട്ടെ ഒരു സസ്പെന്‍സ് എന്ന് ഞാനും കരുതി ഒരു ചിരി മറുപടിയായി കൊടുത്തു. ഓഫീസില്‍ ഇരിക്കാന്‍ എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു .. എന്നാലും ഇരുന്നു .. സമയം തള്ളി നീക്കാന്‍ ഒരുപാടു പാടുപെട്ടു ഞാന്‍ അവള്‍ ഇന്നു നേരത്തെ ഇറങ്ങും . ഞാനും ഇന്നു നേരത്തെ ഇറങ്ങണം എന്തുകള്ളം പറയും..ഞാന്‍ ഓര്‍ത്തു...അപ്പോഴാണ് ഓഫീസില്‍ ആകെ ഒരു ബഹളം. ഞാന്‍ ആലോചിച്ചു എന്തായിരിക്കും പ്രശ്നം. നോട്ടീസ് ബോര്‍ഡിന് മുന്നില്‍ ആള്‍ക്കൂട്ടം . പലരുടെയും മുഖത്ത് ഭയം വിറങ്ങലിച്ചു നില്‍പ്പുണ്ട്. ഞാനും പോയി എല്ലാരും പരസ്പരം നോക്കുന്നുണ്ട്. എനെയും ആരൊക്കെയോ നോക്കി. ഞാന്‍ കാരണം തിരക്കി .പലരും തോളില്‍ തട്ടി ആശ്വസിപ്പിച്ചു.ഞാന്‍ വിവരം അറിയാതെ കുഴങ്ങി. എല്ലാരും മാറിത്തന്നു ഞാന്‍ നോട്ടീസ് ബോര്‍ഡിന്റെ അടുത്തെത്തി. "താഴെ പറയുന്നവര്‍ അടിയന്തിരമായി എച്ച് . ആര്‍ നെ പോയി കാണണം."
അതില്‍ അവസാന പേരു എന്റേത് ആയിരുന്നു...ഒരു ഞെട്ടല്‍..!!
"ഒന്നുകില്‍ താങ്കള്‍ രാജിവച്ചു പോണം .അല്ലേല്‍ ഞങ്ങള്‍ക്ക് ടെര്‍മിനേറ്റ് ചെയ്യേണ്ടി വരും ...."
ശരീരം ആകെ തളര്‍ന്നു പോകുന്ന പോലെ തോന്നി എനിക്ക്. വയറ്റിനുള്ളില്‍ ആകെ ഒരു നീറ്റല്‍ അനുഭവപ്പെട്ടു. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പറഞ്ഞു " സര്‍ ക്ലൈന്റ് ഓണ്‍ലൈനില്‍ ഉണ്ട് "
അത് നോക്കണ്ട ഇതായിരുന്നു മറുപടി ...
പേപ്പര്‍ ഒപ്പിടുമ്പോള്‍ എനിക്ക് ഫോണ്‍ വന്നു.അവള്‍ ആയിരുന്നു . ഒപ്പിട്ടു കൊടുത്ത ശേഷം ഞാന്‍ ഫോണ്‍ എടുത്തു.
"ഞാന്‍ പുറത്തു നിക്കുവാ, വേഗം വാ ഒരു കള്ളം പറഞാ ഇറങ്ങിയെ നീഎന്തു പറഞ്ഞു ? "
ഞാന്‍ എന്ത് പറയാന്‍ ..."ദാ വരുന്നു " ഇതു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ടോയ് ലെറ്റില്‍ നിന്നു ഞാന്‍ ഒന്നു വിതുമ്പിപ്പോയി..
ടെര്‍മിനേഷന്‍ പേപ്പര്‍ ഉം വാങ്ങി പോകുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കിയില്ല..
പാര്‍ട്ടി ക്കിടയില്‍ അവള്‍ എന്നോട് കുറെ സംസാരിച്ചു..എനിക്ക് ഒരു മൂളല്‍ മാത്രം കേള്‍ക്കാമായിരുന്നു ....
ഓട്ടോയില്‍ ഞാന്‍ അവളെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി.അവളുടെ യാത്ര നാട്ടിലേക്കാണ്. അവളുടെ മുഖത്ത് നോക്കി ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു..ഒടുവില്‍ ഞാന്‍ അവളെ സന്തോഷത്തോടെ യാത്രയാക്കി.. ആ ട്രെയിനും പോയി..ഞാന്‍ പഴയ പോലെ ആ പ്ലാറ്റ്ഫോമില്‍ ഇരുന്നു.
കൈയ്യിലെ ടെര്‍മിനേഷന്‍ എന്ന് എഴുതിയ വെള്ള പേപ്പര്‍ അപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
ഞാന്‍ ആ തിരക്കിലേക്ക് നോക്കിയിരുന്നു .."ഇനിയെന്ത് ?" എന്ന ചോദ്യവുമായി....
ഇത് എന്റെ കാഴ്ചകള്‍ ആണ്. പലപ്പോഴും കരയിച്ചതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ കാഴ്ചകള്‍ ....!
Subscribe to:
Post Comments (Atom)
ദുബായ്...!!
അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!! വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...
-
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു .. ഇരുപത്തിനാല് വയസ്സ...
-
"മരണം എന്ന നന്മയുടെ വരവ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ .... എന്നും ഉറങ്ങുമ്പോള്‍ ബോധ മനസിനെ ഉറക്കി ,ഉപബോധ മനസ്സ് ഉണരാരുണ്ട്. ഇന്ന്...
-
ഒട്ടും പ്രതീക്ഷിച്ചതല്ല എനിക്ക് ഒരു ജോലി കിട്ടുമെന്ന് ... ഒരിക്കല്‍ പോലും വീട്ടുകാരെ വിഷമിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്...
continue.....
ReplyDeleteI knw who s the gal u r telling about....
ReplyDeleteennalum ente rahule ne ithra bhayankaran aya karyam njan arinjilleda.....:-)
ReplyDeletei think you lost the job thinking of that girl. Don't worry. Just forget it. :)
ReplyDelete