Tuesday, April 23, 2013

യേശു പറയാന്‍ മറന്ന ഗലീലിയന്‍ രഹസ്യം Part-1



നിനക്കു മുന്നില്‍ ആയിരം തിരികള്‍ തെളിക്കാം ,നിന്നെ വാഴ്ത്താന്‍ കാനോന്‍ സൂക്തങ്ങള്‍ ആലപിക്കാം.നിന്‍റെ ബോധത്തിലെ പാപിയായ മനുഷ്യരില്‍ ഒരുവനായ ഞാന്‍, അത്യഥികം ഹൃദയവ്യഥയോടെ ചോദിച്ചു കൊള്ളട്ടെ...
നീ ഞങ്ങളെ ക്ഷമിക്കുവാന്‍ പഠിപ്പിച്ചോ..?
നീ ഞങ്ങളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചോ..?
നാല്‍പ്പതുനാള്‍ മഞ്ഞുമൂടിയ ഗലീലിയ കടലില്‍ നീ ദൈവവുമായി സംവദിക്കുമ്പോള്‍ നിന്‍റെ വിയോഗത്തെ ചൊല്ലി, നിനക്കായുള്ള പ്രാര്‍ത്ഥനകളുമായി ഞാന്‍ കടല്ക്കരയിലുണ്ടായിരുന്നു..
കടല്‍ നീന്തി നിനക്കരികിലേക്ക് എത്താന്‍ ഞാനും ശ്രമിച്ചതാണ്.. നിന്‍റെ പ്രഥമ ശിഷ്യരേ ആ ഉദ്യമത്തില്‍ പരാജയപ്പെട്ടതോടെ എന്‍റെ ആവേശം നിലച്ചു.. അവര്‍ക്കു എതാനാകത്തിടത്തു ഞാന്‍ എങ്ങനെ എത്തും..?
എന്നാല്‍ കുറച്ചുമാറി പൊക്കമുള്ള പാറക്കൂട്ടത്തിനു മുകളില്‍ കയറിയപ്പോള്‍ ഞാന്‍ വ്യക്തമായി കണ്ടു.. നിങ്ങള്‍ മൂന്നുപേര്‍...!! ഒറ്റ നോട്ടത്തില്‍ എന്‍റെ മനസ് മന്ത്രിച്ചു അതിലൊന്ന് ദൈവമാണെന്ന്.കാരണം നീ അരുളിചെയ്തിരുന്നല്ലോ, ഒരുനാള്‍ നിനക്കായി വരുമെന്നും അന്നു നീ ദൈവത്തോട് വീണ്ടും സംസാരിക്കുമെന്നും...!!
 നിങ്ങള്‍ ഒരുപാടു അകലെ ആയിരുന്നു. മഞ്ഞുകൊണ്ട് ചുറ്റുപാടും മൂടപ്പെട്ടിരുന്നു.. എനിക്കുമുന്നില്‍ എവിടെ നിന്നോ ഒരു മഞ്ഞ വെളിച്ചം രൂപാന്തരപ്പെട്ടിരുന്നു.അതൊരു കുഴല്‍ വട്ടം പോലെ തോന്നിച്ചു.അതിലൂടെ നീളമുള്ള കുഴലിലൂടെന്ന പോലെ നിങ്ങള്‍ മൂവരെയും ഞാന്‍ കണ്ടു.
നിങ്ങള്‍ പറയുന്നത് വ്യക്തമായി കേട്ടു.
നാല്‍പതു നാളുകള്‍ക്കു ശേഷം തിരിച്ചെത്തിയ നീ ദൈവത്തെ കണ്ടുമുട്ടിയത്‌  അതീവ ഉത്സാഹത്തോടെ ഒരു പിഞ്ചു ബാലന്‍ കണക്കെ പറഞ്ഞു നടന്നത് ഞാന്‍ ഓര്‍ക്കുന്നു.എന്നാല്‍ പ്രഥമ ശിഷ്യനായ ശിമയോന്‍(പത്രോസിനോട്) പോലും നീ ചെകുത്താനെ കണ്ട വിവരം പറഞ്ഞിരുന്നില്ല.
നീ ദൈവപുത്രന്‍ ആയിരുന്നു.... എന്നിട്ടും അത് പുറത്തു പറയാന്‍ നീ ഭയപ്പെട്ടു.  അത് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ചര്‍ച്ചചെയ്ത പല വിഷയങ്ങള്‍ക്കും മാനുഷികമായ തീര്‍പ്പുകള്‍ ഉണ്ടാകുമായിരുന്നു.
നിന്‍റെ കാലശേഷം ഇന്നിതാ രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു, നിങ്ങള്‍ ചര്‍ച്ചചെയ്ത യുദ്ധങ്ങള്‍ ഇന്നും തീരാതെ നില്‍ക്കുന്നു.
അന്നു നിങ്ങള്‍ ചര്‍ച്ചചെയ്ത അതേ കാരണം ഇന്നും അതുപോലെ നില്‍ക്കുന്നു..!!
“ജനിക്കാന്‍ പോകുന്നു എന്നവകാശപ്പെടുന്ന ദൈവവും,
ജനിച്ചു എന്നവകാശപ്പെടുന്ന ദൈവവും...!!”
നിങ്ങളുടെ ചര്‍ച്ചയില്‍ ശ്രദ്ധിക്കാതെ പോയ ഒന്നുണ്ട്...നിനക്കും നിന്‍റെ പിതാവിനും വേണ്ടി മരിക്കുന്നവരുടെ കണക്കെടുപ്പ്...!!!
പ്രിയനേ, നിങ്ങള്‍ ഇരുവര്‍ക്കും സന്തോഷിക്കാം,അത് കൂടിയിട്ടേ ഉള്ളൂ...!!
ഗലീലിയയിലെ നിങ്ങളുടെ നാല്‍പ്പതു നാള്‍ ചര്‍ച്ചയെ ഞാന്‍ ഒന്നു വിലയിരുത്തുന്നു...
എന്നോടു ക്ഷമിക്കുക...!!
എന്തെന്നാല്‍, എന്‍റെ ബോധം ഇന്നത്‌ ആവശ്യപ്പെടുന്നു...എന്‍റെ മുന്നില്‍ മരിച്ചു വീണ ആറു വയസ്സ് പ്രായമുള്ള പെണ്‍കിടാവിന്‍റെ കൃഷ്ണമണികളില്‍ നിന്നെ ഞാന്‍ കണ്ടു.. കുരിശുമരണം വരിച്ചു കിടന്ന നേരം നീ നിന്‍റെ പിതാവിനോടു വിളിച്ചോതിയ വാക്കുകള്‍ പൊള്ളയായിരുന്നില്ലേ...? നിനക്കും നിന്‍റെ പിതാവിനും അറിയാത്തതായി ഒന്നുമുണ്ടായിരുന്നില്ലല്ലോ..
എന്നിട്ടും എന്തിനുവേണ്ടി..?
മരണസമയം നീ പുഞ്ചിരിച്ചുവോ..? എന്‍റെ മുന്നില്‍ കിടന്ന ആ പെണ്‍കുട്ടി പുഞ്ചിരിച്ചിരുന്നു.
അവള്‍ മരിച്ചത് നിനക്കുവേണ്ടിയാണ്...!!
ഇതാ നിന്‍റെ വിപ്ലവം വിജയിച്ചിരിക്കുന്നു...!!
ഞാനും നിന്നെ സ്തുതിക്കുന്നു..!!
ഇന്നിതാ ന്യായത്തിന്‍റെ ത്രാസിലെ ഒരു പടിയില്‍ നിന്നെയിരുത്തുന്നു, നിന്നെ ഞാന്‍ ന്യായവിസ്താരം നടത്താന്‍ തുടങ്ങുന്നു.. നിനക്കു പ്രതികരിക്കാം... പങ്കുചേരാം... ഞാന്‍ അത് പ്രതീക്ഷിക്കും.. എന്തെന്നാല്‍ ഈ വിസ്താരത്തിനൊടുവില്‍ ഞാന്‍ നിന്ന്ട് ചോദിക്കുന്ന ഒരു ചോദ്യമുണ്ടാകും. ഒരിക്കല്‍ നീ നിന്‍റെ പിതാവിനോടു ചോദിച്ച അതേ ചോദ്യം,
“എന്തിനു ദൈവമേ.... ഇത്രമാത്രം മരണം...?”
അന്ന് ഒരു നാണയത്തിന്‍റെ ഇരട്ടവശം എന്ന ന്യായത്തില്‍ പെടുത്തി നിന്‍റെ പിതാവ് മരണത്തെ വ്യാഖ്യാനിച്ചു...
അതിന് “രക്തസാക്ഷിത്വം” എന്നും “പരിത്യാഗം” എന്നും പേരുകള്‍ നല്‍കി...
നിന്നെ രക്തസാക്ഷിത്വത്തിനും, കുന്നിന്‍മുകളിലിരുന്നു കാനോന്‍ സൂക്തങ്ങള്‍ ഉരുവിടുന്ന യോഗികളെ പരിത്യാഗത്തിനും വിട്ടുകൊടുത്തു.
ആദ്യം മുട്ടിപ്പായി പ്രാര്‍തിച്ച ജോണ്‍സ്റ്റോണിന്‍റെ മുട്ടുകളില്‍ നിങ്ങള്‍ ഗോതമ്പ് വിളയിച്ചു...അയാള്‍ക്കുള്ള പരിത്യാഗം...!!
ഞാന്‍, നിന്‍റെ  രക്തസാക്ഷിത്വം കഴിഞ്ഞതുമുതല്‍, നിനാക്കയുള്ള മരണങ്ങളുടെ കണക്കെടുപ്പ് നടത്തി. അതില്‍ ഉരുവായ ഹൃദയവ്യഥയാണ് പ്രിയ പ്രഭുവേ, നിന്നെ ന്യായത്തട്ടില്‍ കയറ്റി നിറുത്തിയ സത്യം...

അന്നു നിന്നോടൊപ്പം മഞ്ഞുപാളികള്‍ക്കിടയില്‍ നീണ്ട താടിയുള്ള ഒരാള്‍ ഉണ്ടായിരുന്നു, ആ മുഖത്തെ പ്രസാദം അത് നിന്‍റെ പിതാവെന്നു തോന്നിച്ചു.
തൊട്ടടുത്തായി അതീവ സൌന്ദര്യമുള്ള വെള്ളിക്കണ്ണോടുകൂടിയ പുഞ്ചിരുതൂകിനിന്ന ഒരാളെയും ഞാന്‍ കണ്ടു..വല്ലാത്ത ആകര്‍ഷണമായിരുന്നു ആ മുഖത്തിന്...നിങ്ങളുടെ പരസ്പര സംഭാഷണങ്ങളില്‍ നിന്നും ഞാന്‍ അറിഞ്ഞു. അതായിരുന്നു “ചെകുത്താന്‍” എന്ന്.
നിന്‍റെ രക്തസാക്ഷിത്വം കൊണ്ടു സ്ഥാപിക്കപ്പെടുന്ന കത്തോലിക്ക സഭയില്‍
നിനക്കായി സൂക്തങ്ങള്‍ ആലപിക്കപ്പെടും നിന്നിലൂടെ അവയെല്ലാം എന്നിലേക്ക്‌ വന്നണയും...നിന്‍റെ പിതാവ് ആഗ്രഹിച്ചതും അതു തന്നെ..
നിന്‍റെ ശിഷ്യന്മാര്‍ എങ്ങനെയൊക്കെ മരിക്കുമെന്ന് വ്യക്തമായി നിനക്കു പറഞ്ഞു തന്നില്ലേ.?
പത്രോസിനു തലകീഴായി കുരിശു മരണവും, യാക്കോബിന് ശിരഛേദവും ഫിലിപ്പോസിനു കുരിശില്‍ കെട്ടി കല്ലെറിഞ്ഞു മരണവും,ബര്‍ത്തലോമിയോവേ ജീവനോടെ തൊലിയുരിച്ചും,ശിമയോന്‍ വാളുകൊണ്ടും യുദാതദേവൂസ് മര്‍ദ്ദനമേറ്റും, മത്യാസ് കോടാലികൊണ്ട്‌ ശിരസു പിളര്‍ന്നും, യൂദാസ് അത്തിമരത്തില്‍ തൂങ്ങിയും മരിക്കും... മത്തായിയുടെ മരണം നിന്‍റെ പിതാവ് മറന്നിരുന്നു... ഇതു പറഞ്ഞപ്പോള്‍ നീ വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു... നീ ചെയ്യുന്നത് ശരിയാണോ എന്നു.
ജനിച്ചാല്‍ മരിച്ചേ ഒക്കൂ എന്നത് ലോക നിയമം...അതിനായി ഈ വഴികള്‍ വേണമോ എന്നു നീ ചോദിച്ചനേരം ഞാന്‍ വല്ലാതെ നിന്നെ ഇഷ്ടപ്പെട്ടുപോയി..നിന്‍റെ കുരിശുമരണം എഴുതപ്പെട്ടതാണെന്നും, നിന്നിലൂടെ നിന്‍റെ പിതാവിന്‍റെ സ്തുതിപാടകരെ കൂട്ടണമെന്നും നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ അടുത്തിരുന്ന ചെകുത്താന്‍ ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു... പഴയ അതേ ലൂസിഫര്‍...!! ദൈവത്തിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍...!!
(തുടരും....)

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...